ഏപ്രിൽ മുതൽ നവംബർ വരെ സ്വിഫ്റ്റ് കെ എസ് ആർ ടി സി യ്ക്ക് നൽകിയ കളക്ഷൻ 53 കോടി രൂപയാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു സഭയിൽ പറഞ്ഞു. പ്രതിപക്ഷം തന്നെ സ്വിഫ്റ്റ് ബസ് വേണം വേണമെന്ന് പറയുന്നതിൽ സന്തോഷമുണ്ട്. ഗ്രാമ വണ്ടി ചോദിക്കുന്ന എംഎൽഎമാർക്കെല്ലാം 30 ദിവസത്തിനുള്ളിൽ നൽകുമെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി.
കെഎസ്ആർടിസി ജീവനക്കാർക്ക് അഞ്ചാം തീയതി ശമ്പളം നൽകുമെന്ന ഉറപ്പ് ഒരു മാസം മാത്രമാണ് സർക്കാർ പാലിച്ചതെന്ന് എം വിൻസന്റ് എം.എൽ.എ സഭയിൽ പറഞ്ഞിരുന്നു. ഇതിന് മറുപടി പറവേയാണ് മന്ത്രി ഇക്കാര്യങ്ങൾ സൂചിപ്പിച്ചത്. സ്വിഫ്റ്റിന്റെ ചോദ്യം ഉന്നയിക്കേണ്ട സ്ഥാനത്ത് കെ എസ് ആർ ടി സി യുടെ ചോദ്യം ചോദിച്ചാൽ മറുപടി പറയാൻ ആകില്ലെന്നും ഗതാഗതമന്ത്രി വിമർശിച്ചു