വിനിമയം നിരോധിച്ച 2,000 രൂപ നോട്ടുകള്‍ ഇനിയും കൈവശമുള്ളവര്‍ക്ക് മാറ്റിയെടുക്കാൻ പുതിയ രീതി പ്രഖ്യാപിച്ച് റിസര്‍വ് ബാങ്ക്.
ഇൻഷുര്‍ ചെയ്ത തപാലായി ഈ നോട്ടുകള്‍ തിരുവനന്തപുരമടക്കം റിസര്‍വ് ബാങ്കിന്‍റെ നിശ്ചിത മേഖല ഓഫീസുകളിലേയച്ചാല്‍ തത്തുല്യ തുക ബാങ്ക് അക്കൗണ്ടിലേക്കു നല്‍കും.
ഈ ഓഫീസുകളില്‍ നേരിട്ടുകൊടുത്ത് മാറ്റിയെടുക്കാനുള്ള സൗകര്യത്തിന് പുറമെയാണിത്. റിസര്‍വ് ബാങ്ക് മേഖല ഓഫിസുകളില്‍നിന്ന് ഏറെ അകലെ താമസിക്കുന്നവര്‍ക്ക് ഉപകാരപ്പെടാനും ക്യൂ ഒഴിവാക്കാനുമുള്ള സൗകര്യമെന്ന നിലയിലാണ് പുതിയ ക്രമീകരണം. മേയ് 19നാണ് 2000 രൂപ നോട്ടുകള്‍ പിൻവലിക്കുന്നതായി പ്രഖ്യാപിച്ചത്. 97 ശതമാനം നോട്ടുകളാണ് ബാങ്കുകളില്‍ തിരിച്ചെത്തിയത്.