കൽപ്പറ്റ: വയനാട് കൽപ്പറ്റയിൽ ശസ്ത്രക്രിയയ്ക്കിടെ യുവാവ് മരിച്ച സംഭവത്തിൽ ചികിത്സയിൽ ഗുരുതര പിഴവെന്ന് ആരോപണം. കൽപ്പറ്റയിലെ ഫാത്തിമ മാതാ ആശുപത്രിയിൽ ശസ്ത്രക്രിയ്ക്കിടെ മരിച്ച സ്റ്റെബിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിനയച്ചു. ബന്ധുക്കളുടെ പരാതിയെ തുടർന്നാണ് അടക്കം ചെയ്ത് നാല് ദിവസത്തിന് ശേഷം മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിന് അയച്ചത്.
വൈത്തിരി തഹസിൽദാർ ആർഎസ് സജിയുടെ സാന്നിധ്യത്തിൽ മാനന്തവാടി മെഡിക്കൽ കോളേജിൽ നിന്നുള്ള അസിസ്റ്റന്റ് പോലീസ് സർജന്റെ നേതൃത്വത്തിലാണ് മൃതദേഹം പുറത്തെടുത്തത്. കഴിഞ്ഞദിവസം ജില്ലാ പൊലീസ് മേധാവി, കളക്ടർ, ഡി എം ഓ, ആരോഗ്യമന്ത്രി എന്നിവർക്ക് പരാതി നൽകി.