മട്ടന്നൂർ :കാറിന്റെ സൈലൻസറിൽ രൂപമാറ്റം വരുത്തി അമിതമായ ശബ്ദമുണ്ടാക്കി വാഹനമോടിച്ച കാറുടമയ്ക്ക് മോട്ടോർ വാഹന വകുപ്പ് 8500 രൂപ പിഴ ചുമത്തി.റിമോട്ട് കൺട്രോൾ ഉപയോഗിച്ച് നിയന്ത്രിക്കുന്ന സംവിധാനം വഴിയാണ് റോഡിൽ അമിത ശബ്ദം പുറപ്പെടുവിക്കുന്നത്. പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഉരുവച്ചാൽ സ്വദേശിയുടെ കാർ പിടികൂടിയത്. ഇദ്ദേഹത്തിന്റെ ലൈസൻസ് ഒരു മാസത്തേക്ക് സസ്പെൻഡ് ചെയ്യാൻ നടപടി സ്വീകരിക്കുമെന്ന് ആർടിഒ അധികൃതർ അറിയിച്ചു.30,000 രൂപയോളം ചെലവഴിച്ചാണ് റിമോട്ട് വഴി നിയന്ത്രിക്കാവുന്ന അമിത ശബ്ദം പുറപ്പെടുവിക്കുന്ന സംവിധാനം ഘടിപ്പിക്കുന്നത്.