കൊട്ടിയൂർ: ടീ ഷോപ്പിന്റെ മറവിൽ ഡ്രൈ ഡേ ദിനത്തിൽ അനധികൃത മദ്യവിൽപ്പന നടത്തിയ മദ്ധ്യവസ്കനെതിരെ കേസ്.  കൊട്ടിയൂർ നീണ്ടു നോക്കി സ്വദേശി ഉമ്പുക്കാട്ട് വീട്ടിൽ യു.കെ. ഷാജി (53) യെയാണ് പേരാവൂർ എക്സൈസ് സംഘം  അറസ്റ്റ് ചെയ്തത്. കൊട്ടിയൂർ നീണ്ടു നോക്കി ടൗണിലെ  നയൻ ടീ ഷോപ്പിന്റെ മറവിൽ  വ്യാപകമായി അനധികൃത മദ്യവില്പന നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് ബുധനാഴ്ച രാവിലെ പേരാവൂർ എക്സൈസ് ഇൻസ്‌പെക്ടർ എ.കെ. വിജേഷിന്റെ നേതൃത്വത്തിൽ  നടത്തിയ പരിശോധനയിലാണ് ഇയാൾ മാടായി സഹിതം പിടിയിലാകുന്നത്. മുൻ അബ്കാരി കേസുകളിൽ പ്രതിയായ ഇയാളുടെ ഷോപ്പിൽ നിന്നും 4.5 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യവും മദ്യം വിറ്റ വകയിൽ ലഭിച്ച 2300/- രൂപയും എക്സൈസ് സംഘം പിടിച്ചെടുത്തു. തുടർനടപടികൾക്കായി കൂത്തുപറമ്പ് കോടതി മുൻപാകെ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്റ് ചെയ്തു. എക്സൈസ് ഇൻസ്പെക്ടർ എ. കെ. വിജേഷിനെ കൂടാതെ എക്‌സൈസ്  പ്രിവന്റിവ്‌ ഓഫീസർ എം. പി. സജീവൻ, ഗ്രേഡ് പ്രിവന്റിവ്‌ ഓഫീസർമാരായ സി. എം.  ജയിംസ്, ബാബുമോൻ ഫ്രാൻസിസ്‌, സിവിൽ എക്‌സൈസ് ഓഫീസർ കെ.എ. മജീദ്  എന്നിവർ പരിശോധനയിൽ  പങ്കെടുത്തു.