ആയിരത്തോളം ചിത്രങ്ങളില്‍ വേഷമിട്ട അതുല്യപ്രതിഭ തെലുങ്ക് താരം ചന്ദ്രമോഹനൻ അന്തരിച്ചു. 82 വയസ്സായിരുന്നു. കഴിഞ്ഞദിവസം ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
150 ഓളം ചിത്രങ്ങളില്‍ നായകനായി അഭിനയിച്ച അദ്ദേഹം നിരവധി ഭാഷകളിലായി ആയിരത്തോളം ചിത്രങ്ങളിലാണ് വേഷമിട്ടത്. മല്ലംപള്ളി ചന്ദ്രശേഖര്‍ റാവു എന്നാണ് ചന്ദ്രമോഹനന്റെ യഥാര്‍ത്ഥ പേര്. ‘രംഗുല രത്നം’ എന്ന തെലുങ്ക് ചിത്രത്തിലൂടെ 1966 ലാണ് അദ്ദേഹം സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്.
1978 ല്‍ ‘പദഹരല്ല വയസ്സു’ എന്ന ചിത്രത്തിന് സൗത്ത് ഫിലിം ഫെയര്‍ അവാര്‍ഡ്, 1987ല്‍ മികച്ച പുരുഷ ഹാസ്യ നടനുള്ള സംസ്ഥാന സര്‍ക്കാറിന്റെ നന്തി പുരസ്കാരം, 2005 ല്‍ മികച്ച സ്വഭാവ നടനുള്ള നന്തി പുരസ്കാരം എന്നിവ ചന്ദ്രമോഹനനെ തേടിയെത്തി.
‘ഓക്സിജൻ’ എന്ന 2017ല്‍ പുറത്തിറങ്ങിയ തെലുങ്ക് ആക്ഷൻ ത്രില്ലര്‍ ചിത്രമാണ് ചന്ദ്രമോഹനന്റേതായി അവസാനമായി പുറത്തിറങ്ങിയത്. പ്രശസ്ത പിന്നണി ഗായകനായ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെയും മുതിര്‍ന്ന സംവിധായകൻ കെ വിശ്വനാഥിന്റെയും ബന്ധുവാണ് ചന്ദ്രമോഹനൻ.