പൊന്നാനിയിൽ കപ്പലിടിച്ച് തകർന്ന ബോട്ടിൽ നിന്നും കാണാതായ രണ്ടു മൽസ്യത്തൊഴിലാളികളുടേയും മൃതദേഹങ്ങൾ കണ്ടെത്തി.
പൊന്നാനി പള്ളിപ്പടി സ്വദേശി പിക്കിന്റെ
ഗഫൂർ, പൊന്നാനി അഴീക്കൽ സ്വദേശി
കുറിയാമാക്കാനകത്ത് സലാം എന്നിവരുടെ
മൃതദേഹമാണ് ലഭിച്ചത്.
മൽസ്യബന്ധന ബോട്ടുകൾ നടത്തിയ തിരച്ചിലിലിൽ ഇന്ന് രാവിലെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
അഴീക്കൽ സ്വദേശി മരക്കാട്ട് നൈനാറിൻറെ ഉടമസ്ഥതയിലുള്ള ‘ഇസ്ലാഹി’ എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്.
ഇന്ന് പുലർച്ചെ പൊന്നാനിയിൽ നിന്ന് 38 നോട്ടിക്കൽമൈൽ അകലെവച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴ്ന്നു. ബോട്ടിലുണ്ടായിരുന്ന ആറു പേരിൽ നാലു പേരെ മറ്റ് കപ്പലുകാർ രക്ഷപ്പെടുത്തി. തീരത്തോട് ചേർന്നാണ് കപ്പൽ സഞ്ചരിച്ചിരുന്നതെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു