• Fri. Sep 20th, 2024
Top Tags

രാജ്യസഭ വോട്ടെടുപ്പ് നാളെ

Bydesk

Jun 9, 2022

രാജ്യസഭ തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച. 15 സംസ്ഥാനങ്ങളിലെ 57 ഒഴിവുകളിലേക്കാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.ഇതില്‍ 11 സംസ്ഥാനങ്ങളില്‍ നിന്നായി വിവിധ പാര്‍ട്ടികളില്‍ പെട്ട 41 സ്ഥാനാര്‍ഥികള്‍ ഇതിനകം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. രാജസ്ഥാന്‍, ഹരിയാന, കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ 16 സീറ്റിലാണ് വോട്ടെടുപ്പ് വേണ്ടി വരുന്നത്.

രാജസ്ഥാനില്‍ സീറ്റ് നാല്. സ്ഥാനാര്‍ഥി അഞ്ച്. ജയിക്കാന്‍ ഓരോ സ്ഥാനാര്‍ഥിക്കും കിട്ടേണ്ട വോട്ട് 41. രാജസ്ഥാന്‍ നിയമസഭയിലെ 200ല്‍ കോണ്‍ഗ്രസിനുള്ള അംഗങ്ങള്‍ 108. ബി.ജെ.പിക്ക് 71. അതനുസരിച്ച്‌ നോക്കിയാല്‍ കോണ്‍ഗ്രസ് രണ്ടു സീറ്റിലും ബി.ജെ.പി ഒന്നിലും ജയിക്കും.

എന്നാല്‍ രണ്‍ദീപ്സിങ് സുര്‍ജേവാല, മുകുള്‍ വാസ്നിക്, പ്രമോദ് തിവാരി എന്നീ മൂന്നു പേരാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍. ബി.ജെ.പി ഘനശ്യാം തിവാരിയെ മാത്രമാണ് സ്ഥാനാര്‍ഥിയാക്കിയത്. അതേസമയം, ‘സീ’യുടെ ഉടമയായ മാധ്യമ പ്രമുഖന്‍ സുഭാഷ് ചന്ദ്ര സ്വതന്ത്രനായി കളത്തിലിറങ്ങിയിട്ടുണ്ട്; ബി.ജെ.പി പിന്തുണക്കുകയും ചെയ്യുന്നു. കോണ്‍ഗ്രസിന് മൂന്നു പേരെയും ജയിപ്പിക്കാന്‍ 15 വോട്ടു കൂടി വേണം. ബി.ജെ.പിക്ക് രണ്ടു പേര്‍ക്കുമായി 11 സീറ്റു കൂടി കിട്ടണം. ചെറുകക്ഷികളും സ്വതന്ത്രരും നിര്‍ണായകം.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *