ഇരിട്ടി: കർശന പരിശോധനയും നടപടികളുമായി ബ്രഹ്മഗിരി വന്യജീവി സങ്കേതം അധികൃതരും ബെട്ടോളി പഞ്ചായത്ത് അധികാരികളും രംഗത്തെത്തിയിട്ടും മാക്കൂട്ടം വനമേഖലയിൽ മാലിന്യം തള്ളുന്നതിന് ശമനമായില്ല. കഴിഞ്ഞ ദിവസങ്ങളിൽ മാലിന്യം തള്ളുന്നതിനിടെ നിരവധി വാഹനങ്ങൾ പിടികൂടി നടപടികൾ എടുത്തതിന് പിന്നാലെ ഞായറാഴ്ചയും രണ്ടു വാഹനങ്ങൾ അധികൃതർ പിടികൂടി പിഴ ഈടാക്കി. ഞായറാഴ്ച പുലർച്ചയോടെയാണ് വനമേഖലയിൽ മാലിന്യം തള്ളുന്നതിനിടെ കേരളാ രജിസ്ട്രേഷനിലുള്ള രണ്ടു വാഹനങ്ങൾ മാക്കൂട്ടം വന്യജീവി സങ്കേതം അധികൃതർ വീണ്ടും പിടികൂടിയത്. പതിനായിരം രൂപവീതം ഇവരിൽ നിന്നും പിഴ ഈടാക്കി.