പാറപ്പുറം: നാറാത്ത് പഞ്ചായത്ത് വാർഡ് പതിനാല് കൊട്ടാഞ്ചേരി കാവിന് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കൊയിലി നേഴ്സിംഗ് ഹോമിന് വേണ്ടി വെള്ളം ശേഖരിക്കുന്ന കിണറിൽ ഇന്ന് രാവിലെയാണ് മേയാൻ പോകുന്ന പശു കാൽ തെറ്റി കിണറിൽ വീണത് ശബ്ദം കേട്ട് ഓടിയെത്തിയ സമീപ വീട്ടുകാർ എത്തുമ്പോഴ്ക്കും പശുവിന് ജീവൻ നഷ്ടമായിരുന്നു. വെള്ളം കുറവുള്ള കിണറ്റിൽ പാറകൾ ഉള്ളത് കൊണ്ട് തലയിടിച്ചാണ് അന്ത്യം സംഭവിച്ചത്.കക്കിരിച്ചാലിൽ.സമീറ എന്ന സ്ത്രീയുടെയാണ് പശു. പശുവിനെ വളർത്തി ഉപജീവനം കഴിയുന്ന ഇവർക്ക് ഇത് താങ്ങാവുന്നതിനും അപ്പുറത്താണ്.
വലിയ വീതി കൂടിയ കിണറിനു താങ്ങാവുന്നതിനപ്പുറമുള്ള കമ്പി വേലി മുകളിൽ ഉണ്ടെങ്കിലും താഴേക്ക് തൂങ്ങിയ നിലയിലാണ് ഗ്രിൽസ് ഉള്ളത് കൂടാതെ ആൾ മറ ചുറ്റുമില്ലാത്തതും ആശാസ്ത്രീയമായി ചുറ്റും കല്ല് പെറുക്കി വെച്ചതും എന്നും അപകടം ക്ഷണിച്ച് വരുത്താൻ സാധ്യതയുള്ളതാണെന്ന് കണ്ടാൽ ഒറ്റ നോട്ടത്തിൽ തന്നെ മനസ്സിലാക്കാൻ സാധിക്കും. കുട്ടികൾ അടക്കം ഒരു പാട് പേര് വഴി നടക്കുന്ന കിണർ പരിസരം പശുവിന്റെ ഈ അപകട മരണം ചുറ്റുമുള്ള വീട്ടുകാർക്ക് പേടിയാണ് ഇനിയുള്ള ദിവസങ്ങളിൽ സമ്മാനിക്കുക.. നാട്ടുകാർ നീണ്ട സമയത്തെ പരിശ്രമത്തിനു ഒടുവിലാണ് പശുവിന്റെ ജഡം കിണറിൽ നിന്ന് എടുത്തത്.