ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്ത പത്മകുമാറിന്റെ മകൾ അനുപമയ്ക്ക് ഒരു മാസം യൂട്യൂബില്‍ നിന്നും ലഭിച്ചിരുന്നത് മൂന്നര ലക്ഷം മുതല്‍ അഞ്ചു ലക്ഷം രൂപവരെയായിരുന്നെന്ന് എഡിജിപി എംആർ അജിത് കുമാർ. അഞ്ചുലക്ഷത്തിലധികം ഫോളോവേഴ്സാണ്‘അനുപമ പത്മൻ’ എന്ന യൂട്യൂബ് ചാനലിനു ഉണ്ടായിരുന്നത്. പ്രതികളുടെ ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസിൽ എല്ലാ പ്രതികളും പിടിയിലായെന്നും അദ്ദേഹം പറഞ്ഞു.
സ്പുടമായി ഇംഗ്ലീഷ് സംസാരിക്കുന്ന അനുപമയ്ക്ക് യുട്യൂബില്‍ അഞ്ചുലക്ഷത്തിലധികം ഫോളോവേഴ്സാണ് ഉണ്ടായിരുന്നെന്നും അനുപമയടെ ഓരോ വീഡിയോയ്ക്കും ലക്ഷകണക്കിന് വ്യൂവ്സും ലഭിച്ചിരുന്നു. എന്നാല്‍ ജൂലൈയില്‍ ഡിമോണിറ്റൈസ് ചെയ്തു. ഇതോടെ പണം കിട്ടാതെ വന്നു. ഇതോടെയാണ് ഇത്തരത്തിലേക്കുള്ള കാര്യങ്ങളിലേക്ക് കടന്നതെന്ന് എഡിജിപി വ്യക്തമാക്കി.