ഫ്രാന്‍സിസ് മാര്‍പാപ്പ 288 പേരുടെ മരണത്തിന് കാരണമായ ട്രെയിൻ ദുരന്തത്തില്‍ അതിയായ ദു:ഖം രേഖപ്പെടുത്തുകയും പ്രാര്‍ത്ഥനയും അനുശോചനവും അറിയിക്കുകയും ചെയ്തു.
20 വര്‍ഷത്തിനിടെ ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ അപകടമായ ഒഡീഷയിലെ ട്രെയിൻ അപകടം വലിയ ജീവഹാനിയെന്ന് മാര്‍പാപ്പ പറഞ്ഞു. പരുക്കേറ്റവര്‍ക്കും അടിയന്തിര സേവനങ്ങള്‍ നല്കി സഹായിച്ച ഉദ്യോഗസ്ഥര്‍ക്കും മറ്റുള്ളവര്‍ക്കും വേണ്ടി പ്രാര്‍ത്ഥനകള്‍ അര്‍പ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം പ്രധാനമന്ത്രി ബാലസോറിലെ അപകടസ്ഥലം സന്ദര്‍ശിക്കുകയും ആശുപത്രിയിലെത്തി പരിക്കേറ്റവരെ കാണുകയും ചെയ്തു. അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നെന്നും അപകടത്തിന്റെ പാഠം ഉള്‍ക്കൊണ്ട് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.