മഴക്കാലം തുടങ്ങിയതിന് പിന്നാലെ സംസ്ഥാനത്ത് പനി പടരുന്നു. ഇന്നലെ മാത്രം പതിനായിരത്തിലധികം ആളുകള്‍ ചികിത്സ തേടിയെന്നാണ് അനൗദ്യോഗിക കണക്കുകള്‍. മൂന്നാഴ്ചക്കിടെ എലിപ്പനി ബാധിച്ച് 12 പേരും ഡെങ്കിപ്പനി ബാധിച്ച് 13 പേരും മരിച്ചു.
അതേസമയം പകര്‍ച്ചവ്യാധികള്‍ക്കെതിരെ സ്വീകരിക്കേണ്ട എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്. കഴിഞ്ഞ ആറു മാസത്തിനിടെ 30-ല്‍ കൂടുതല്‍ ആളുകള്‍ എലിപ്പനി ബാധിച്ചു മരിച്ചിട്ടുണ്ട്. 20-ല്‍ കൂടുതല്‍ ആളുകള്‍ ഡെങ്കിപ്പനി ബാധിച്ചു മരിച്ചെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നത്.