കണ്ണൂർ: റബറിന്റെ വില വർധിപ്പിക്കുന്നതിന് ആവശ്യമായ നടപടി ഉണ്ടാകണമെന്ന് തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
റബറിന്റെ തറവില 250 രൂപയെങ്കിലും ലഭിച്ചാൽ മലയോര കർഷകർ തൃപ്തരാകും. വന്യമൃഗ ആക്രമണം, കടബാധ്യത മൂലമുള്ള ജപ്‌തി എന്നിവ ഘട്ടംഘട്ടമായി പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയതായി ആർച്ച്ബിഷപ് പറഞ്ഞു.
ദേശീയപാത, ഗെയിൽ പൈപ്പ് ലൈൻ പദ്ധതി എന്നിവ നടപ്പാക്കുന്നതിൽ മുഖ്യമന്ത്രിയുടെ നിശ്ചയദാർഢ്യം നാം കണ്ടതാണ്. നവ കേരള സദസിൽനിന്ന് ആരും മാറിനിൽക്കേണ്ടതില്ല. ഇതിനെ രാഷ്ട്രീയവത്ക്കരിക്കുന്നത് ശരിയല്ലെന്നും ആർച്ച്ബിഷപ് പറഞ്ഞു.
കേരളജനത പ്രതീക്ഷയോടെ നോക്കിക്കാ ണുന്ന നവകേരള സദസിലൂടെ ജനാധിപത്യ ത്തിന്റെ യഥാർഥമുഖമാണ് നാം കാണുന്നതെന്ന് കണ്ണൂർ രൂപത ബിഷപ് ഡോ. അലക് സ് വടക്കുംതല പറഞ്ഞു.