വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനായി 25 വരെ അപേക്ഷ നൽകിയവർക്ക് ഇത്തവണ വോട്ട് ചെയ്യാമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു.
ഏപ്രിൽ നാല് വരെ നടക്കുന്ന ഉദ്യോഗസ്ഥ തല പരിശോധനക്ക് ശേഷം അർഹരെ ഉൾപ്പെടുത്തി അന്തിമ പട്ടിക തയ്യാറാക്കും. പുതുതായി ചേർത്തവരെ പട്ടികയിൽ അനുബന്ധമായി ഉൾപ്പെടുത്തും.
കമ്മീഷൻ അംഗീകരിച്ച തിരിച്ചറിയൽ കാർഡുകൾ ഉപയോഗിച്ച് വോട്ട് ചെയ്യാം.
ഏപ്രിൽ നാല് വരെ അപേക്ഷിക്കുന്നവർക്ക് ഇക്കുറി വോട്ട് ചെയ്യാമെന്ന തെറ്റായ സന്ദേശം പ്രചരിക്കുന്നതിനാലാണ് കമ്മീഷന്റെ വിശദീകരണം.