സ്റ്റേറ്റ് എക്സൈസ് എൻഫോഴ്‌സ്മെന്റ് സ്ക്വാഡിന്റെ തലവനായ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ ടി. അനികുമാറും പാർട്ടിയും 2021 ഡിസംബർ മാസം 10 തീയതി കണ്ണൂർ കൂട്ടുപുഴയിൽ വച്ച് കണ്ടുപിടിച്ച കേസിൽ KL-58-AB-4481 നാഷണൽ പെർമിറ്റ് ലോറിയിലും KL-14-F-3524 പിക്കപ്പിലുമായി 220 കിലോഗ്രാം കഞ്ചാവ് കടത്തി കൊണ്ട് വന്നതിന് ഒന്നാം പ്രതിയായ
അബ്ദുൽ മജീദ്. പി.പി,
S/o അബ്ദുള്ള പുത്തൻ പുര ഹൗസ് മട്ടന്നൂർ കോളാരി അംശം കള റോഡ്, ഇരിട്ടി താലൂക്ക് ,
രണ്ടാം പ്രതിയായ സാജീർ.സി.എം, S/o അബൂബക്കർ, സജിന മൻസിൽ, എടയന്നൂർ,
കീഴല്ലൂർ അംശം പാലയോട് ദേശം തലശ്ശേരി താലൂക്ക്
എന്നിവർക്ക് 13 വർഷം കഠിന തടവും 1.5 ലക്ഷം രൂപ പിഴയും
മൂന്നാം പ്രതി ഷംസീർ.എം
S/o സാദിരി
ഷക്കീല മൻസിൽ പഴശ്ശി ഡാം ചാവശ്ശേരി അംശം വെളിയമ്പ്ര ദേശം
എന്നയാൾക്ക് 10 വർഷം കഠിന തടവും 1 ലക്ഷം രൂപ പിഴയും ബഹുമാനപ്പെട്ട വടകര NDPS സ്‌പെഷ്യൽ കോടതി ശിക്ഷ വിധിച്ചു.
ഇരിട്ടി എക്സൈസ് റെയിഞ്ച് ഓഫീസിൽ 38/2021 ആയി രജിസ്റ്റർ ചെയ്തിട്ടുള്ള കേസിൽ കണ്ണൂർ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ ടി. രാഗേഷ് അന്വേഷണം പൂർത്തിയാക്കി കംപ്ലയിന്റ് റിപ്പോർട്ട് സമർപ്പിച്ചു. പ്രോസിക്യൂഷനു വേണ്ടി ഗവ: പ്ലീഡർ & പബ്ലിക് പ്രോസിക്യൂട്ടർ സനൂജ്. എ ഹാജരായി