ഇരിട്ടി : മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം വർധിച്ചു വരുന്നത് ഗൗരവത്തോടെയാണ് കണുന്നതെന്നും പ്രശ്‌നം പരിഹരിക്കുന്നതിന് ഇപ്പോൾ നടത്തുന്ന ശ്രമങ്ങളൊന്നും ഫലപ്രദമല്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ . പായം പെരിങ്കരിയിൽ കാട്ടാനയുടെ കുത്തേറ്റ് മരിച്ച ജെസ്റ്റിന്റെ വീട്ടിലെത്തി കുടുംബങ്ങളെ ആശ്വസിപ്പിച്ച ശേഷം മധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനവാസ മേഖലയിലെ വന്യ പ്രശ്‌നത്തിന്റെ ഗൗരവം ഉൾക്കൊണ്ടാണ് പ്രതിപക്ഷം നിയമസഭയിൽ അടിയന്തിര പ്രമേയം കൊണ്ടു വന്നത്. അത് ഫലപ്രദമായി അവതരിപ്പിക്കാനും പ്രശ്‌നത്തിന്റെ ഗൗരവം സർക്കാറിന്റെ ശ്രദ്ധയിൽക്കൊണ്ടു വരാനും പ്രതിപക്ഷത്തിനും വിഷയം അവതരിപ്പിച്ച സണ്ണിജോസഫ് എം.എൽ.എയ്ക്കും കഴിഞ്ഞു. ഇതിൽ സർക്കാർ ചില ഉറപ്പുകൾ നല്കിയിട്ടുണ്ട്. പ്രതിപക്ഷം ചില നിർദ്ദേശങ്ങളും സർക്കാറിന്റെ മുന്നിൽ സമർപ്പിച്ചിട്ടുണ്ട്. ഇത് എത്രത്തോളം ഫലപ്രദമായി നടപ്പിലാക്കുന്നുണ്ടെന്ന് നിരീക്ഷിച്ചുകൊണ്ടേയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊല്ലപ്പെട്ട ജെസ്റ്റിന്റെ ഭാര്യയ്ക്ക് സർക്കാർ ജോലി നല്കണമെന്ന് കുടുംബവും പ്രദേശിക നേതാക്കളും ആവശ്യപ്പെട്ടു. വിഷയം മുഖ്യന്ത്രിയുടെ ശ്രദ്ധയിൽക്കൊണ്ടുവരുമെന്നും പ്രതിപക്ഷ നേതാവ് ഉറപ്പു നൽകി. Byt. എം.എൾ.എ മാരായ സജീവ് ജോസഫ്, സണ്ണിജോസഫ്, ജില്ലാ പഞ്ചായത്ത് അംഗം ലിസി ജോസഫ്, ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ്ജ് , കെ.പി.സി.സി സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി, തോമസ് വർഗീസ്, വാർഡ് അംഗം മിനി പ്രസാദ്, എന്നിവരും ഒപ്പം ഉണ്ടായിരുന്നു. ന്യൂസ് ബ്യൂറോ ഇരിട്ടി